സ്പ്രിന്‍ക്ലര്‍ കരാറിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി

വിവാദമായ സ്പ്രിന്‍ക്ലര്‍ കരാറിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിന്‍ക്ലര്‍ കമ്പനിയെ വിലക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

സ്പ്രിന്‍ക്ലര്‍ കമ്പനിയെ കരാര്‍ നല്‍കാന്‍ എങ്ങനെ തിരഞ്ഞെടുത്തെന്നു വ്യക്തമല്ലന്നത് ചൂണ്ടിക്കാട്ടിയ കോടതി പലകാര്യങ്ങളിലും ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്നും കുറ്റപ്പെടുത്തി. രോഗത്തെക്കാള്‍ മോശമായ രോഗ പരിഹാരമാണോ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും കോടതി ആരാഞ്ഞു.

കമ്പനിയുടെ സോഫ്റ്റ്വെയറില്‍ ഡാറ്റ അപ്പ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയരുത്, വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കണം, കേരള സര്‍ക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാന്‍ പാടില്ല, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നല്‍കാന്‍ പാടില്ല, കരാര്‍ കാലാവധിക്ക് ശേഷം മുഴുവന്‍ ഡേറ്റയും തിരികെ നല്‍കണം, സെക്കന്ററി ഡാറ്റകള്‍ കമ്പനിയുടെ കയ്യിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികള്‍ വച്ചുകൊണ്ടാണ് കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കരിനെ അനുവദിച്ചിരിക്കുന്നത്

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Read Next

ഹജ്ജിന് പോകാന്‍ സ്വരുകൂട്ടിയ പണമെടുത്ത് സാധുക്കളുടെ പട്ടിണിമാറ്റാനിറങ്ങിയ അബ്ദുള്‍ റഹ്മാന്റെ കഥ

Leave a Reply

Most Popular