സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപം ചൊരിയുന്നത് രാജ്യത്ത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. മോദി സർക്കാരിൻ്റെ പക്ഷത്ത് നിൽക്കുന്നവരായതിനാൽ അധികം പേർക്കും ഇതിൽ നിയമപരമായ നടപടികളൊന്നും നേരിടേണ്ടിവരാറില്ല.
ഇത്തരത്തിൽ വിദ്വേഷം വിതറിയും കൊലവിളി നടത്തിയും ട്വീറ്റ് ഇട്ട ഒരു ഡോക്ടർ അറസ്റ്റിലായ വാർത്തയാണ് വരുന്നത്. മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഡോക്ടറെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 23ന് പോസ്റ്റ് ചെയ്ത ട്വീറ്റുകൾ മതവിദ്വേഷം പടർത്തുന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡോ. സതിഷ് ബി. സോണയെ അറസ്റ്റുചെയ്തതെന്ന് ‘ദി സ്ക്രോൾ’ റിപ്പോർട്ട് ചെയ്തു.
ഷഹബാസ് സിദ്ദീഖ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ തൻ്റെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതെന്നാണ് സതീഷിൻ്റെ വാദം.
