തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കവെ നിർണ്ണായകമായ വെളിപ്പെടുത്തലുമായി കലാഭവൻ സോബി. മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് അപകടമുണ്ടായ സമയത്ത് സംഭവ സ്ഥലത്ത് സരിത്തിനെ കണ്ടെന്നാണ് സോബിയുടെ മൊഴി.
മാദ്ധ്യമങ്ങളിൽ വന്ന ചിത്രങ്ങളിൽ നിന്നാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും കലാഭവൻ സോബി കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് സംഘങ്ങൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
ബാലഭാസ്‌കറിന് അപകടം സംഭവിച്ച സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാൻ ആക്രോശിച്ചുകൊണ്ടിരുന്ന ആൾക്കാർക്കൊപ്പം ഒന്നും മിണ്ടാതെ ഒരാൾ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം നന്നായി ഓർത്തിരുന്നെന്നും സോബി വെളിപ്പെടുത്തി.
