പൗരത്വ സമരം ചെയ്തവരുടെ ചിത്രംവച്ച് പരസ്യ ബോർഡ് സ്ഥാപിച്ച യോഗി സർക്കാരിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ പേരുവിവരങ്ങൾ വെളിവാക്കി പരസ്യബോർഡ് വച്ച സംഭവത്തിൽ യോഗി സർക്കാരിന് സുപ്രീം കോടതിയിലും തിരിച്ചടി. ഇത്തരത്തിൽ ഒരു പ്രവർത്തി നടത്തുന്നതിനെ ഒരു നിയമവും പിന്തുണക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയിലെ അവധിക്കാല ബഞ്ചാണ് കേസ് കേട്ടത്. നേരത്തെ ഉത്തർപ്രദേശ് ഹൈക്കോടതി ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യോഗി സർക്കാർ സുപ്രീം കോടതിയിലെത്തിയത്.

അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പ്രശ്‌നം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിന്നു.

Vinkmag ad

Read Previous

കോടികളുടെ സാമ്പത്തിക ക്രമക്കേട്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ വൈദീകനായ സഹോദരനെ സഭ പുറത്താക്കി; വിശുദ്ധനാക്കി മറുനാടന്‍ നിരന്തരം വാര്‍ത്തയെഴുതിയ ഫാ. ടോമി കരിയലക്കുളത്ത് നടത്തിയത് കോടികളുടെ വെട്ടിപ്പ് !

Read Next

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ജസ്റ്റിന്‍ ട്രൂഡോയും നിരീക്ഷണത്തിൽ

Leave a Reply

Most Popular