തമിഴ്നാട് രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന സർക്കാരും ഡിഎംകെയും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് അഭയമൊരുക്കുകയാണെന്ന് നദ്ദ പ്രസ്താവിച്ചു. ബിജെപിയുടെ യോഗത്തിലാണ് നദ്ദയുടെ വിവാദ പ്രസ്താവന.
എന്നാൽ പ്രസ്താവനക്ക് മറുപടിയുമായി ഡിഎംകെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്തെത്തി. തമിഴ് സംസ്കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ് ബിജെപിയെന്ന് സ്റ്റാലിൻ.
‘ബിജെപി തമിഴ് സംസ്കാരത്തിൻ്റെയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ്. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്. പക്ഷേ ബിജെപി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിൻ്റെ ബഹുസ്വരതയെ ഭീഷണിയിലാക്കുകയും ചെയ്തിരിക്കുന്നു’ -സ്റ്റാലിൻ പറഞ്ഞു.
ബിജെപി തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ് നദ്ദ അഭിപ്രായ പ്രകടനം നടത്തിയത്. ഡിഎംകെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബിജെപിയുമായി സഹകരിച്ചു പോരുന്ന അണ്ണാ ഡിഎംകെ സർക്കാരിനെതിരായ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.
