തബ് ലീഗ് നേതാക്കള്‍ക്കെതിരെ ബയോ തീവ്രവാദത്തിന് കേസ്; നേതാക്കള്‍ ഒളിവില്‍

കൊറോണ വൈറസ് പടത്തുന്ന ബയോ തീവ്രവാദം നടത്തിയെന്നാരോപണത്തില്‍ തബ്‌ലിഗ് ജമാഅത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അസം പോലിസ് കേസെടുത്തു. സംഘടനയുടെ പ്രാദേശികനേതാക്കള്‍ക്കെതിരെയും പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കൊറോണ വൈറസ് പടര്‍ത്തി തബ്ലീഗ് നേതൃത്വം ‘ബയോ-ടെററിസം നടത്തിയെന്നാരോപിച്ച്
ഇശങ്കൂര്‍ സൈകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹസ്രത്ത് നിസാമുദ്ദീനിലെ തബ്ലീഗ് മര്‍കസിനെ കോവിഡ് -19 ന്റെ കൊറോണ വൈറസ് ‘ഹോട്ട്സ്‌പോട്ട്’ സെന്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ 25 ശതമാനവും തബ്ലിഗ് സഭയില്‍ പങ്കെടുത്തവരില്‍ നിന്നോ അല്ലെങ്കില്‍ ഇവരുമായി ബന്ധം പുലര്‍ത്തുന്നവരില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 ബാധിച്ച 26 പേരില്‍ 25 പേര്‍ക്കും തബ്ലീഗി സംഘടനയുമായി ബന്ധമുണ്ടെന്ന് കമ്രൂപ് ജില്ലയിലെ ചാങ്‌സാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.

കേന്ദ്രത്തിനും തബ്ലീഗ് ജമാഅത്തിന്റെ നിരവധി സംസ്ഥാന നേതാക്കള്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 270 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.”ജീവന്‍ അപകടപ്പെടുത്തുന്ന ഏതൊരു രോഗത്തിന്റെയും അണുബാധ പടരാന്‍ സാധ്യതയുള്ള, രോഗാണു ബോധൂര്‍വ്വം പടര്‍ത്തി. തടവ് പിഴയും ലഭിക്കാവുന്ന വകുപ്പിലാണ് കേസ്.

Vinkmag ad

Read Previous

അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ലോക്ക്ഡൗണിനെ തള്ളിപ്പറയും മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Read Next

സിനിമാ താരം കലിംഗാ ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ഹാസ്യ നടന്‍

Leave a Reply

Most Popular