യുപി പോലിസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത കഫീല്‍ ഖാന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ പുറത്ത് വിടാതെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. അദ്ദേഹത്തിൻ്റെ മോചനം തടയുന്നതിനാണ് ഇത്തരത്തിൽ പോലീസ് ഇടപെട്ടതെന്ന ആരേപണം ശക്തമാണ്. ജാമ്യം ലഭിച്ച് നാല് ദിവസത്തോളം ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് എന്‍എസ്എ ചുമത്തിയത്.
2017ല്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ കൂട്ടത്തോടെ മരണപ്പെട്ട വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്വന്തം നിലയ്ക്കു കഫീല്‍ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു രക്ഷാ പ്രവര്‍ത്തം നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ പല കാരണങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥ് ഭരണകൂടം വേട്ടയാടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാന്‍ ഒമ്പതുമാസം ജയില്‍വാസവും അനുഭവിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കോടതി കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും കഫീല്‍ ഖാന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
