കൊവിഡ് ബാധിതരായ ദമ്പതികൾക്ക് എച്ച്ഐവിക്ക് നൽകുന്ന മരുന്ന് നൽകി വൈറസ് ബാധ ഇല്ലാതാക്കിയതായി രാജസ്ഥാൻ ആരോഗ്യ വകുപ്പ്. വൈറസ് ബാധിച്ച ഇറ്റാലിയൻ ദമ്പതികളായ 69കാരനായ പുരുഷനും 70കാരിയായ ഭാര്യക്കുമായിരുന്നു എച്ച്.ഐ.വിയുടെ മരുന്ന് നൽകിയിരുന്നത്.
രണ്ട് തവണ ഫലം പരിശോധിച്ചതായും, ദമ്പതികൾക്ക് കൊറോണയില്ലെന്നും രാജസ്ഥാനിലെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ വ്യക്തമാക്കി. ഫെബ്രുവരി 28ന് ദുബായിൽ നിന്നെത്തിയ 85കാരനും ഫലം നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്താദ്യമായി എച്ച്.ഐ.വി മരുന്ന് കൊറോണ ചികിത്സയ്ക്കായി നല്‍കിയത് ജയ്‌പൂരിലാണ്. രണ്ട് ഇറ്റാലിയൻ രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യ ആദ്യമായി എച്ച്.ഐ.വി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോഗിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ വ്യക്തമാക്കിയിരുന്നു. 85 വയസുകാരനും ആന്റി വെെറൽ മരുന്നുകൾ നൽകിയതായി സംസ്ഥാന ആരോഗ്യ അധികൃതർ അറിയിച്ചു.
ഇവരുടെ അവസ്ഥ കൂടുതൽ വഷളാകുന്നതിനെ തുടർന്നാണ് ഈ മരുന്ന് നൽകിയത്. കൂടാതെ പ്രായമായവരുടെ മരണനിരക്ക് ഉയർന്നു വരുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ഈ മരുന്നുകൾ നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി രോഗികളുടെ സമ്മതവും, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അനുമതിയും വാങ്ങിയിരുന്നു. മയക്കുമരുന്നുകൾ കൊറോണയെ തടുക്കാൻ എത്രമാത്രം ഫലപ്രദമാണെന്ന് 199 വിഷയങ്ങളിൽ ചെെന ടെസ്റ്റ് നടത്തിയിരുന്നു.
അതേസമയം, മരുന്നുകളുടെ ഫലപ്രാപ്തിയുടെ തെളിവായി രാജസ്ഥാനിലെ ഫലങ്ങൾ വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് മുതിർന്ന ഐ.സി.എം.ആർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. “ചൈനയിലെ വലിയ പരീക്ഷണത്തിന്റെ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കും,” പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.
ഇറ്റലിയിലെ വയോധിക ദമ്പതികളിലെ ഭർത്താവിനെ മാർച്ച് മൂന്നിനും ഭാര്യയ്ക്ക് തൊട്ടടുത്ത ദിവസവുമാണ് കൊറോണ സ്ഥിരീകരിച്ചത്. സർക്കാർ നടത്തുന്ന സവായ് മൻ സിംഗ് (എസ്.എം.എസ്) ആശുപത്രിയുടെ കീഴിലുള്ള പകർച്ചവ്യാധി ആശുപത്രിയിൽ ഇരുവരെയും ക്വാറന്റൈൻ ചെയ്തിരുന്നു.
