ലോക്ഡൗണിനിടെ നാല് മക്കളടങ്ങിയ കുടുംബത്തിൻ്റെ പട്ടിണി മാറ്റാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ബിഹാറിൽ നിന്നും കുടിയേറിയ ഛബു മണ്ഡലിനെയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും മാതാപിതാക്കളും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു പെയിൻ്റിംഗ് തൊഴിലാളിയായ ഛബു മണ്ഡല്‍. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ സ്ഥിതി ഗുരുതരമായി മാറുന്നതിൻ്റെ ലക്ഷണമാണിത്.
വ്യാഴാഴ്ച്ച ഛബ്ബു മണ്ഡല്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഭാര്യ പൂനം പറയുന്നു. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണവും സമീപത്തെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷണവുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിന് പ്രയാസമുണ്ടായിരുന്നു. ജോലിയില്ലാത്തതുകൊണ്ട് പണവുമില്ലായിരുന്നു. സൗജന്യ ഭക്ഷണത്തെയാണ് ആശ്രയിച്ചിരുന്നത്. അത് എല്ലാദിവസവും ലഭിച്ചിരുന്നില്ല.’ ഛബു മണ്ഡലിന്റെ ഭാര്യ പൂനം പറഞ്ഞു.
അതേസമയം 35കാരനായ ഛബുവിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് ഗുരുഗ്രാമിലെ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞിരുന്നെങ്കിലും ഇയാളുടെ കുടുംബം രേഖാമൂലം അപേക്ഷ നല്‍കാത്തതിനാല്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുകയോ മറ്റു നടപടികളെടുക്കുകയോ ചെയ്തില്ലെന്നാണ് സെക്ടര്‍ 53 പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ദീപക് കുമാറിന്റെവിശദീകരണം.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഹാറില്‍ മധേപുര ജില്ലയില്‍ നിന്നും ഗുരുഗ്രാമിലേക്ക് പെയിന്റ് തൊഴിലാളിയായ ഛബു ജോലിതേടിയെത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞതോടെ കുടുംബത്തെ കൂടെ വാടകവീടെടുത്ത് കൂടെ കൂട്ടി. തകര ഷീറ്റുകള്‍കൊണ്ട് മറച്ച രണ്ട് ചെറു മുറികളുള്ള വീട്ടിലായിരുന്നു കുറച്ച് മാസങ്ങളായി എട്ട് അംഗങ്ങളുള്ള കുടുംബത്തിന്റെ താമസം. 1500 രൂപയായിരുന്നു വാടക.
