എൻഐഎ പുറത്ത് വിട്ടത് വ്യാജവാർത്ത; അഫ്ഗാനിൽ മരിച്ചത് മലയാളിയല്ല

മുസ്‌ലിങ്ങള്‍ക്കെതിരെ വിഭാഗീയമായ നിലപാടുകൾ സ്വീകരിക്കുന്നെന്ന് വിമർശിക്കപ്പെടുന്ന അന്വേഷണ ഏജൻസിയാണ് എൻഐഎ. ഇവർ മുസ്ലീങ്ങളെ ലക്ഷ്യംവച്ച് വിളമ്പിയ ഒരു വാർത്തകൂടി വ്യാജമാണെന്ന് തെളിയുകയാണ്.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കഴിഞ്ഞ മാർച്ചിൽ സിഖ് ഗുരുദ്വാര ആക്രമിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരിലൊരാൾ മലയാളിയാണെന്ന എൻഐഎയുടെ നിഗമനമാണ് തെറ്റാണെന്ന് തെളിഞ്ഞത്.

ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നതാണ് എൻഐഎയുടെ വ്യാജ പ്രചരണത്തെ പൊളിച്ചത്. 25 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിനു നേതൃത്വം നൽകിയത് കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിനാണെന്ന നിഗമനത്തിൽ, മാർച്ച് 30ന് ഇയാളെ പ്രതിചേർത്ത് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ഇന്ത്യയ്ക്കു പുറത്ത് എൻഐഎ രജിസ്റ്റർ ചെയ്ത ആദ്യ കേസായിരുന്നു ഇത്. എന്നാൽ, കൊല്ലപ്പെട്ട ഭീകരന്റെ ഡിഎൻഎ പരിശോധനയിൽ ഇയാൾ മുഹ്സിൻ അല്ലെന്നും അഫ്ഗാൻ സ്വദേശിയാണെന്നും അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചതായാണു സൂചന.

വിവരം എൻഐഎയ്ക്കും ഇന്റിലിജൻസ് ഏജൻസിക്കും കൈമാറിയിട്ടുണ്ട്. വിഷയത്തിൽ എൻഐഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരുടെ ചിത്രങ്ങൾ ഐഎസുമായി ബന്ധമുള്ള വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു.

ഇതു പരിശോധിച്ചാണു ഭീകരരിലൊരാൾ മുഹ്സിൻ ആണെന്ന നിഗമനത്തിൽ എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. മുഹ്സിൻ അല്ലെന്നു സ്ഥിരീകരിച്ചാൽ കേസിന്റെ തുടർ നടപടി അവസാനിപ്പിക്കും. മുഹ്സിൻ 2016 ൽ ഐഎസിൽ ചേർന്നുവെന്നാണ് എൻഐഎയ്ക്കു ലഭിച്ച വിവരം.

Vinkmag ad

Read Previous

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച: ഡിഎംകെ നിയമസഭാംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

Leave a Reply

Most Popular