അജ്മീറിലെ സൂഫിവര്യനെ ചാനൽ ചർച്ചയിൽ അപമാനിച്ചു; ന്യൂസ് 18ലെ അവതാരകനെതിരെ കേസ്

ദേശീയ മാദ്ധ്യമങ്ങളിലെ ചാനൽ ചർച്ചകളിൽ പലതും അവതാരകരുടെ ആക്രോശങ്ങൾ നിറഞ്ഞ തെരുവ് സംഘട്ടനം പോലെയാണ്. യുക്തിക്ക് നിരക്കാത്ത കപട ദേശസ്നേഹം മാത്രം വഴിഞ്ഞൊഴുകുന്ന ഇവയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലി അധിക്ഷേപമാണ് ഉയരുന്നത്.

ഇത്തരത്തിൽ ഒരു പരാമർശമാണ് അജ്മീറിലെ സൂഫിവര്യൻ ഖ്വാജ മൊയിനുദ്ദീൻ ചിശ്തിക്കെതിരെ ന്യൂസ് 18 വാർത്താ അവതാരകൻ അമിഷ് ദേവഗൺ നടത്തിയത്. ഒരു ചർച്ചക്കിടെ ചിശ്തിയെ അമിഷ് ദേവ്ഗൺ ‘കള്ളൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തിപ്പടർന്നു.

ന്യൂസ് 18 ഹിന്ദി ചാനലിൻ്റെ ഓഫീസിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. തുടർന്ന് റാസ അക്കാദമി പൊലീസിൽ പരാതി നൽകുകയും ചെയ്തു. അവതാരകനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പോലീസ് അമിഷ് ദേവഗ്ണെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

‘മുസ്ലിം സമുദായത്തിനെതിരെ വർഗീയപരമായ ഉദ്ദേശ്യത്തോടെയാണ് അവതാരകൻ അത്തരമൊരു പരാമർശം നടത്തിയത്. അജ്മീർ ദർഗയിൽ മുസ്ലിങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗക്കാരും ധാരാളമായി എത്താറുണ്ട്. അവരുടെയെല്ലാം വികാരത്തെയാണ് അമിഷ് ദേവ്ഗൺ മുറിപ്പെടുത്തിയത്. -’ പരാതി നൽകിയശേഷം ദർഗ ഖാദി സെയ്ദ് സർവാർ ചിശ്തി പറഞ്ഞു.

Vinkmag ad

Read Previous

ഇന്ത്യയുടെ 20 ധീരജവാന്മാർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്; നയതന്ത്രബന്ധത്തിലെ പാളിച്ച ചൈന മുതലെടുക്കുന്നെന്ന് വിമർശനം

Read Next

എണ്ണവില തുടർച്ചയായി വർദ്ധിക്കുന്നു; സർക്കാർ കൂട്ടിയ തീരുവ കുറയ്ക്കുന്നില്ല

Leave a Reply

Most Popular